അൽ-സബൂർ 30

תְּהִלִּים (Tehillim)

കൃതജ്ഞതാഗാനം


30 1യാ റബ്ബ്ൽ ആലമീൻ, ഞാനങ്ങയ്ക്ക് മദ്ഹ് ചൊല്ലും, അവിടുന്ന് എന്നെ നജാത്തിലാക്കി; എന്റെ അഅ്ദാഅ് എന്റെമേല്‍ വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.

2എന്റെ മഅ്ബൂദായ യാ റബ്ബ്ൽ ആലമീൻ, ഞാനങ്ങയോടു ഇസ്തിഹാഗാസ നടത്തി, അവിടുന്ന് എന്നെ സുഖപ്പെടുത്തുകയും ചെയ്തു.

3യാ റബ്ബ്ൽ ആലമീൻ, അവിടുന്ന് എന്നെ ജുബ്ബിൽ നിന്നു കരകയറ്റി; ഖബറിൽ പതിച്ചവരുടെയിടയില്‍ നിന്ന് എന്നെ ഹയാത്തിലേക്ക് ആനയിച്ചു.

4റബ്ബ്ൽ ആലമീന്റെ ഉമ്മത്തുകളേ, അവിടുത്തെ ഗിനാ ചെയ്യുവിൻ; അവിടുത്തെ ഖുദ്ദൂസി ഇസ്മിനു ശുക്ർറുകളര്‍പ്പിക്കുവിന്‍.

5എന്തെന്നാല്‍ , അവിടുത്തെ ഗളബ് നിമിഷനേരത്തേക്കേ ഉള്ളു; അവിടുത്തെ റിളാ ഹയാത്തു കാലം നിലനില്‍ക്കുന്നു; ലയ് ലിൽ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തോടെ സുറൂറിന്റെ വരവായി.

6ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന് ഐശ്വര്യകാലത്തു ഞാന്‍ പറഞ്ഞു.

7യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ റഹ്മത്ത് എന്നെ ഖവ്വിയായ ജബലിനെപ്പോലെ ഉറപ്പിച്ചിരുന്നു; അങ്ങു വജ്ഹ് മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി.

8യാ റബ്ബ്ൽ ആലമീൻ, അങ്ങയോടു ഞാന്‍ നിലവിളിച്ചു; ഞാന്‍ റബ്ബ്ൽ ആലമീനോടു ദുആ ഇരന്നു.

9ഞാന്‍ ജഹന്നത്തിൽ പതിച്ചാല്‍ എന്റെ മരണംകൊണ്ട് എന്തു സമറത്ത്? ധൂളി അങ്ങയെ ഹംദ് ചെയ്യുമോ? അത് അങ്ങയുടെ അമാനത്തിനെ പ്രഘോഷിക്കുമോ?

10യാ റബ്ബ്ൽ ആലമീൻ, എന്റെ ദുആ കേട്ട് എന്നോടു റഹം തോന്നണമേ! യാ റബ്ബ്ൽ ആലമീൻ, അവിടുന്ന് എന്നെ സഹായിക്കണമേ!

11അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന് എന്നെ, ചാക്കുവസ്ത്രമഴിച്ച്, ആനന്ദമണിയിച്ചു.

12ഞാന്‍ മൗനംപാലിക്കാതെ അങ്ങയ്ക്ക് മദ്ഹ് ചൊല്ലും; മഅ്ബൂദായ യാ റബ്ബ്ൽ ആലമീൻ, ഞാനങ്ങേക്ക് എന്നും ശുക്ർ പറയും.