2 ഖ്വോറാഫസ് 8  

Πρὸς Κορινθίους Βʹ (Pros Korinthious B)

ഉദാരമായ ഹിബത്ത്

8 1ഇഖ് വാനീങ്ങളേ, മക്കെദോനിയായിലെ ജാമിയ്യാകളില്‍ വര്‍ഷിക്കപ്പെട്ട ഫദുലുൽ ഇലാഹിനെക്കുറിച്ചു നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. 2എന്തെന്നാല്‍, ക്ലേശങ്ങളുടെ ശദീദായ പരീക്ഷയില്‍ അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്ര്യവും ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുകി. 3അവര്‍ തങ്ങളുടെ കഴിവനുസരിച്ചും അതില്‍ക്കവിഞ്ഞും മഫ്തൂഹാക്കിയ മനസ്‌സോടെ ഹിബത്ത് ചെയ്‌തെന്നു സാക്ഷ്യപ്പെടുത്താന്‍ എനിക്കു സാധിക്കും. 4ഖുദ്ദൂസിലുള്ളവരെ ശുശ്രൂഷിക്കുന്നതിനുള്ള ഭാഗ്യത്തില്‍ തങ്ങളെക്കൂടി ഭാഗഭാക്കുകളാക്കണമെന്ന് അവര്‍ ഞങ്ങളോട് തീവ്രമായി ത്വലബ് ചെയ്തു. 5ഇതു ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല; പ്രത്യുത, ആദ്യമേ തന്നെ അവര്‍ തങ്ങളെത്തന്നെ റബ്ബുൽ ആലമീനും അള്ളാഹുവിൻറെ ഹിതമനുസരിച്ച് ഞങ്ങള്‍ക്കും തഖ്ദീം ചെയ്തു. 6അതനുസരിച്ച് തീത്തോസ് നിങ്ങളുടെയിടയില്‍ ആരംഭിച്ചിട്ടുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ അവനോട് ത്വലബ് ചയ്തു. 7നിങ്ങള്‍ എല്ലാകാര്യങ്ങളിലും ഈമാനിലും പ്രഭാഷണത്തിലും വിജ്ഞാനത്തിലും സമ്പൂര്‍ണമായ ഉത്‌സാഹത്തിലും ഞങ്ങളോടുള്ള സ്‌നേഹത്തിലും മികച്ചുനില്‍ക്കുന്നതു പോലെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങളിലും മികച്ചുനില്‍ക്കുവിന്‍.

8ഞാന്‍ നിങ്ങളോടു കല്‍പിക്കുകയല്ല, നിങ്ങളുടെ മുഹബത്ത് യഥാര്‍ഥമാണെന്ന് മറ്റുള്ളവരുടെ ഉത്‌സാഹത്തിലൂടെ തെളിയിക്കുകയാണ്. 9നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ കുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ഫദുലുള്ളാഹി നിങ്ങള്‍ക്ക് അറഫായിരിക്കുന്നല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ. 10ഒരുവര്‍ഷം മുമ്പേ നിങ്ങള്‍ അഭിലഷിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ ഈ കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നു ഞാന്‍ തഅ് ലീമാത്ത് ചെയ്യുന്നു. 11നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവനുസരിച്ചു പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍. 12താത്പര്യത്തോടെയാണു നല്‍കുന്നതെങ്കില്‍ ഒരുവന്റെ കഴിവനുസരിച്ചുള്ള ഹിബത്ത് അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ ഖുബൂലാക്കും. കഴിവില്ലായ്മ കണക്കാക്കേണ്ടതില്ല. 13മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്നും നിങ്ങള്‍ കഷ്ടപ്പെടണം എന്നും അല്ല ഞാന്‍ അര്‍ഥമാക്കുന്നത്; 14അവരുടെ സമൃദ്ധിയില്‍നിന്ന് നിങ്ങളുടെ കുറവു നികത്തപ്പെടുന്നതിന്, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍നിന്ന് അവരുടെ കുറവു നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ്. 15എഴുതപ്പെട്ടിരിക്കുന്നതു പോലെ, അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്‍പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല.

തീത്തോസിനെ ഖ്വാറഫാസിലേക്കയക്കുന്നു

16നിങ്ങളെക്കുറിച്ച് ഇത്തരത്തിലുള്ള ആത്മാര്‍ഥമായ റഗ്ബത്ത് തീത്തോസിന്റെ ഖൽബിൽ ഉദിപ്പിച്ച അള്ളാഹുവിനു ഞാന്‍ ശുക്ർ പറയുന്നു. 17അവന്‍ ഞങ്ങളുടെ അഭ്യര്‍ഥന കൈക്കൊള്ളുക മാത്രമല്ല, വളരെ ഉത്‌സാഹത്തോടെ സ്വമനസ്‌സാലെ നിങ്ങളുടെ ഖരീബിലേക്കു വരുകയും ചെയ്തു. 18ഇഞ്ചീൽ പ്രഘോഷണത്തിന് എല്ലാ ജാമിയ്യാകളിലും പ്രസിദ്ധി നേടിയ ഒരു അഖിനെയും അവനോടുകൂടെ ഞങ്ങള്‍ അയച്ചിട്ടുണ്ട്. 19മാത്രമല്ല, റബ്ബുൽ ആലമീന്റെ മജ്ദും ഞങ്ങളുടെ സന്‍മനസ്‌സും വെളിപ്പെടേണ്ടതിന്, ഞങ്ങള്‍ നിര്‍വഹിക്കുന്ന ഈ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ മുഈനായി ജാമിയ്യാകളാല്‍ നിയോഗിക്കപ്പെട്ടവനാണ് ഈ അഖുവായ. 20ഉദാരമായ ഈ ഹിബത്ത് തർത്തീബാക്കുക ചെയ്യുന്നതില്‍ ആരും ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. 21റബ്ബുൽ ആലമീന്റെ മുമ്പാകെ മാത്രമല്ല, ഇൻസാനിയത്തിന്റെ മുമ്പാകെയും ആദരണീയമായതേ ഞങ്ങള്‍ ലക്ഷ്യമാക്കുന്നുള്ളൂ. 22പല കാര്യങ്ങളിലും ഉത്‌സാഹിയാണെന്നു ഞങ്ങള്‍ പലതവണ പരീക്ഷിച്ചറിഞ്ഞ ഞങ്ങളുടെ ഒരു സഹോദരനെക്കൂടെ അവരോടൊത്തു ഞങ്ങള്‍ അയച്ചിട്ടുണ്ട്. നിങ്ങളിലുള്ള ഉത്തമ വിശ്വാസം സബബായി ഇപ്പോള്‍ അവന്‍ പൂര്‍വോപരി ഉത്‌സാഹിയാണ്. 23തീത്തോസിനെപ്പറ്റി പറഞ്ഞാല്‍, നിങ്ങളുടെയിടയിലെ ഖിദ്മത്തിൽ എന്റെ പങ്കുകാരനും സഹപ്രവര്‍ത്തകനുമാണ് അവന്‍ . ഞങ്ങളുടെ സഹോദരന്‍മാരാകട്ടെ, ജാമിയ്യാകളുടെ റസൂലുമാരും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ മഹത്വവുമാണ്. 24ആകയാല്‍, നിങ്ങളുടെ സ്‌നേഹത്തിന്റെയും നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസയുടെയും തെളിവ് ജാമിയ്യാകളുടെ മുമ്പാകെ ഇവര്‍ക്കു നല്‍കുവിന്‍.


Footnotes