1 ശമൂവേൽ 5

שְׁמוּאֵל א׳ (Shmuel Alef)

താബൂത്ത് ഫലസ്തീനകളുടെ ഇടയില്‍

5 1ഫലസ്തീനികൾ മഅബൂദിന്റെ താബൂത്ത് മിൽക്കാക്കി. ഇബ്നീസറില്‍ നിന്ന് അശ്ദൂയൂദിലേക്ക് കൊണ്ടുപോയി. 2അവിടെ ദാഗൂന്റെ ഹയ്കലിലെ അൻസ്വാബിനു ഖരീബായി വള്അ് ചെയ്തു. 3അടുത്ത യൌമിൽ സബാഹിൽ[a] 5.3 സബാഹിൽ - സുബ്ഹിക്ക് അശ്ദൂദിലെ അന്നാസ് [b] 5.3 അന്നാസ് - ഖൌമ് ഉണര്‍ന്നപ്പോള്‍ ദാഗൂന്റെ സ്വനമ് റബ്ബുൽ ആലമീന്റെ താബൂത്തിനു മുന്‍പില്‍ നിലത്തു മറിഞ്ഞു കിടക്കുന്നതു കണ്ടു. അവര്‍ അതെടുത്ത്‌ യഥാപൂര്‍വം വള്അ് ചെയ്തു. 4പിറ്റേന്നും അവര്‍ ഉണര്‍ന്നപ്പോള്‍ ദാഗൂന്റെ സ്വനമ് റബ്ബുൽ ആലമീന്റെ താബൂത്തിനു മുന്‍പില്‍ മറിഞ്ഞുകിടക്കുന്നു. ദാഗൂന്റെ റഅ്സും യദ്കളും അറ്റ് ബാബിൽ കിടക്കുന്നു. ബദൻമാത്രം ബാക്കിയായിരുന്നു. 5അതുകൊണ്ടാണ് ദാഗൂന്റെ കാഹിൻമാരും അവിടെ ദാഖിലാകുന്ന മറ്റുള്ളവരും അശ്ദൂദിലുള്ള ദാഗൂന്റെ ബാബില്‍ ചവിട്ടാത്തത്.

6റബ്ബുൽ ആലമീന്റെ യദ് അശ്ദൂദിലുള്ള ഖൌമിനെതിരേ ഗാലിബായി. അവിടുന്ന് അവരെ തഖ് വീഫ് ചെയ്തു. അശ്ദൂദിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് ബാസൂർ വരുത്തി അവരെ കഷ്ടപ്പെടുത്തി. 7ഇതുകണ്ട് അശ്ദൂദിലെ അന്നാസ് പറഞ്ഞു: ഇസ്രായീലിന്റെ ഇലാഹിന്റെ താബൂത്ത് നമ്മുടെ ഇടയില്‍ ഇരിക്കേണ്ടാ. അവിടുത്തെ യദ് നമ്മുടെയും നമ്മുടെ ആലിഹത്തായ ദാഗൂന്റെയും മേല്‍ ഗാലിബായിരിക്കുന്നു. 8അവര്‍ ആളയച്ച് ഫിലിസ്തീനിലെ ഖുത്ബുമാരെയെല്ലാം[c] 5.8 ഖുത്ബുമാർ - അമീറുകൾ വിളിച്ചുകൂട്ടി, ഇസ്രായീല്യരുടെ മഅബൂദിന്റെ താബൂത്ത് നാം എന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചു. ഗത്തിലേക്കു കൊണ്ടുപോകാമെന്ന് അവര്‍ പറഞ്ഞു. മഅബൂദിന്റെ താബൂത്ത് അവര്‍ അങ്ങോട്ടു കൊണ്ടുപോയി. 9അവിടെ എത്തിയപ്പോള്‍ റബ്ബുൽ ആലമീൻ ആ മദീനത്തിനെയും ശിക്ഷിച്ചു. ഖൌമ് ഹയറാനത്തിലായി, ഖൌമ് മുഴുവൻ ബാസൂർ മൂലം കഷ്ടപ്പെട്ടു. 10അതിനാല്‍ മഅബൂദിന്റെ താബൂത്ത് അവര്‍ ഇക്രൂനിലേക്കയച്ചു. എന്നാല്‍ താബൂത്ത് ഇക്രൂനിലെത്തിയപ്പോള്‍ അന്നാട്ടുകാർ മുറവിളികൂട്ടി. നമ്മെയും നമ്മുടെ ഖൌമിനെയും ഹലാക്കാക്കാന്‍ ഇസ്രായീലിന്റെ മഅബൂദിന്റെ താബൂത്ത് നമ്മുടെ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു! 11അവര്‍ വീണ്ടും ഫലിസ്തീനിലെ ഖുത്ബുകളെ വിളിച്ചുകൂട്ടി. ഇസ്രായീല്യരുടെ മഅബൂദിന്റെ താബൂത്ത് വിട്ടുകൊടുക്കുക. നമ്മെയും നമ്മുടെ ഖൌമിനെയും ഹലാക്കാക്കാതിരിക്കാന്‍ അതു തിരിച്ചയയ്ക്കുക എന്നു പറഞ്ഞു. ഇള്ത്വിറാബ് മദീനയെ മുഴുവന്‍ ബാധിച്ചു. കാരണം, ഇലാഹ് അവരെ ശദീദായി അദാബ് കൊടുത്തുകൊണ്ടിരുന്നു. 12മൌത്താകാതെ ബാക്കിയായവരെ ബാസൂർ ബാധിച്ചു. മദീനത്തിൽ പാർക്കുന്നവരുടെ ബുകാഅ് സമാഇലേക്കുയര്‍ന്നു.


Footnotes